Thursday, July 17, 2008

തലക്കെട്ടില്ലാത്ത കവിത ....


അറിയാമെനിക്കീ പാതതന്‍ മറുവശം
ചെന്നെതുകില്ലിതൊരു സ്വപ്നതീരത്തിലും

കാല്‍വെയ്പതും മരുഭൂമി
കാണ്മതും മരുഭൂമി
കേള്പതും മരുഭൂമി

ഈ ദിനത്തിന്‍ ഒടുക്കം
മരിക്കുന്ന ചിന്തകള്‍
സംസ്കരിക്കാന്‍, ഞാന്‍ തേടും
ശ്മശാനം കത്തിരിപു‌ എനിക്കായ്
ഈ വഴിക്കൊടുവില്‍ .

ജീവിതം കോമാളി
ഭ്രാന്തനാം കോമാളി
ചിരിക്കുന്നു‌ ക്രൂരമായ്
മനുഷന്‍ കരയുമ്പോള്‍

വെച്ചുനീട്ടുനിതാ സ്വപ്‌നങ്ങള്‍
ബഹുവര്‍ണ്ണ സ്വപ്‌നങ്ങള്‍
എനിക്കോ ഈ സ്വപ്‌നങ്ങള്‍
മായതന്‍ ജല്പനം
കണ്തുറന്നീടുകില്‍ മായുമീ സ്വപ്‌നങ്ങള്‍


കുളിര്ക്കാറ്റിന്‍ കല്പ്പടി
ചവിട്ടുന്നതെങ്ങനെ
സ്വപ്നത്തിന്‍ ചിറകാല്‍
പറക്കുനതങ്ങനെ

മുന്നോട്ടു പോകയാണീവഴി -
മാത്രമെന്‍ കണ്ണ്മുന്നില്‍ ,
കാലടിപ്പാടുകള്‍ പതിയുന്നു
മരുഭൂവിന്‍ പൂഴിയില്‍ .
മണ്ണിലോ വിന്നിലോ മാഞ്ഞുപോം -
ക്കാലടിപ്പടുകള്‍ പതിയുന്നു
മനസ്സിന്‍റെ കായല്‍പരപ്പില്‍ , അടിത്തട്ടില്‍ .


കാണാമെനികെന്‍ യാത്രയുടെ-
യന്ത്യം , മരുഭൂവിന്‍ മറുപുറം
ഈവഴിക്കപ്പുറം .തിരഞ്ഞെടുത്തിന്നുഞ്ഞാ-
നീജീവിത പാത.
ചിതയോരുക്കെന്‍ ചിന്തകള്‍ക്കായ്‌
ചിതയോരുക്കെന്‍ സ്വപ്നങ്ങള്‍ക്കായ്‌

3 comments:

Anonymous said...

it's diffiult to read. Change the Layout if possible

siva // ശിവ said...

ചിലപ്പോഴൊക്കെ അല്പനേരത്തേയ്ക്കെങ്കിലും ഈ പാത സ്വപ്നതീരത്തു കൂടിയും കടന്നു പോകാറുണ്ട്...

സസ്നേഹം,

ശിവ.

Anonymous said...

കുറേ നാള്‍ ആയല്ലോ...